ഉളിക്കൽ: പരിക്കളം,കോടാപ്പറമ്പ് മുച്ചിലോട്ട് കാവ് പുന:പ്രതിഷ്ഠ ജൂൺ 25, 26, 27 തീയ്യതികളിൽ നടക്കും. 9 വർഷമായി ബാലാലയത്തിൽ നിദ്രകൊള്ളുന്ന മുച്ചിലോട്ട് ഭഗവതിയെ രാജേശ്വരിയായി പ്രതിഷ്ഠിക്കുകയാണ് 27 ന് രാവിലെ 6 -10 -7-10 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ തുടർന്ന് ചൊവ്വ വിളക്കടിയന്തിരത്തിൽ മുച്ചിലോട്ട് ഭഗവതിയും കൂടെയുള്ളവരും അരങ്ങിലിറങ്ങി വലം വച്ച് അനുഗ്രഹിക്കും. അരങ്ങിലിറങ്ങുന്ന സുമംഗള നിമിഷം പ്രണവംകൊണ്ട് അലങ്കരിക്കും ഒമ്പതില്ലo - മുച്ചിലോട്ട് ഭഗവതിയുടെ ചരിത്രത്തിൽ ഐതിഹാസികമായ പട്ടോല കോടാപ്പറമ്പിനുണ്ട്. വൃശ്ചികം 14 ന് ആദി വയത്തുരമ്പലത്തിൽ മുച്ചിലോട്ട് ഭഗവതി എഴുന്നള്ളി തൻ്റെ നാൾവഴി മൊഴിയുന്നു. കിരാതമൂർത്തിയുടെ ആദിമ സ്ഥാനമാണ് വയത്തൂർ. തുടർന്ന് പയ്യാവൂർ കല്യാട് കല്ലായി മേലൂർ എന്നീ അഞ്ച് ആരൂഡങ്ങളുണ്ട്. മുച്ചിലോട്ട് ഭഗവതിയുടെ പട്ടോലയിൽ വയത്തൂരമ്പ ലത്തിലെ പ്രധാന ചടങ്ങുകൾ ഉൾപ്പെടുന്നു,
മകര വ്യാഴം പിറക്കുന്ന സംക്രമത്തിൽ ഒറ്റ വിളിച്ചു കര കേറി തിരുവള്ളിക്കൂലോത്ത് കൈയ്യെടുത്തു വേലിയേറ്റം നോക്കി തിരുവത്തായത്തിന് അരി അളന്നു കുഴിയടുപ്പിൽ തീയ്യിട്ടു അഷ്ടമംഗല്യം പ്രശനം തെളിഞ്ഞതിൻ്റെ ശേഷം ഏരുവേശിപാട്ടുകൊട്ടിലിൽ കൊടുക്കേണ്ടതു കൊടുത്തു വാങ്ങേണ്ടത് വാങ്ങി കടുങ്ങനെ കയ്യെടുത്ത് പ്രമുഖ കടമ്പേരി ചുഴലി ഭഗവതിയെ കൂടി കണ്ടു...എന്തിനാലേ വന്നു മുച്ചിലോട്ട് ഭഗവതിയും കൂടെയുള്ളോരും... അച്ഛൻ വയത്തൂർ കാലിയാറുടെ വശായുധം മാവിലാ നമ്പിയാരെ വെട്ടിക്കൊന്ന മൂന്നായുധം പിടിച്ചെടുക്കാൻ പതിനായിരം പടനായരും വേണം നായനാർ ച്ചുഴലി ഭഗവതീ..... ഏറ്റല്ലോ എങ്കിലും നഷ്ടമോ പൊട്ടലും പോറലോ എൽക്കാതെ കാക്കണം... മേലിൽ വരും പുറം കൊണ്ട് തട്ടിടും രക്ഷക്കുറപ്പുഞാൻ... അങ്ങു നടുന്നു പട സൈന്യമൊത്തുമായി. തർക്കാലിക്കടവിനെ ഊന്നം പിടിച്ചവേ... കോഴിയെ വെട്ടി നാവ് നനച്ചു ഭീമൻ കുന്നിളക്കി കണ്ണങ്ങട്ടമ്പിക പടവിളിച്ചതിൽ കാടുകളാകെ ഇളകി. ഭുവനമാതാവ് മുച്ചിലോട്ട് ഭഗവതിയുടെ നേതൃത്വത്തിൽ വാളെടുക്കാനുള്ള പടയൊരുക്കം കീഴൂർ വൈരജാതൻ അറിഞ്ഞു. പൊടുന്നനെ വൈരജാതൻ പ്രത്യക്ഷപ്പെട്ടു. ആവതില്ല എന്നതുകൊണ്ട് തന്നെ പിടിച്ചെടുത്ത ആയുധം മുച്ചിലോട്ട് ഭഗവതിക്ക് കാഴ്ചവെച്ചു.. വൈകാതെ പടനായരെ തിരിച്ചേൽപ്പിച്ചു ആയുധം വയത്തൂർ വേലികമ്മലിട്ടതിൽ കാലിയാരുടെ മനം കുളിർത്തു. കടുത്തില കൊണ്ട് ഊന്നി കൊടുത്തിടക്ക് കോടാപ്പറമ്പ് മുച്ചിലോട്ട് സ്ഥാപിതമായി എന്നാണ് ചരിത്രം.
Kadappad