Kavu where this Theyyam is performed

Sree Kurumba Bhagavathi / Sree Koormba Bhagavthi / Sree Cheermba Bhagavathi / Sree Cheerumba / Sree Cheerma

കൂർമ്പ തെയ്യം

പുരാതന കാലത്ത് രോഗങ്ങള്‍ ദൈവ കോപം മൂലമുള്ളതാണെന്ന് വിശ്വസിച്ചിരുന്നു. അത് കൊണ്ട് തന്നെ രോഗം വിതയ്ക്കുന്ന ദൈവങ്ങളെയും   രോഗശമനം വരുത്തുന്ന ദൈവങ്ങളെയും അവര്‍ കെട്ടിയാടിയിരുന്നു.  രോഗം വിതയ്ക്കുന്നവരാണ് ചീറുമ്പമാര്‍ (മൂത്ത ഭഗവതിയും ഇളയ ഭഗവതിയും). പരമേശ്വരന്റെ നേത്രത്തില്‍ നിന്ന് പൊട്ടിമുളച്ചവരാണത്രേ ഇവര്‍. ഈ തെയ്യം വസൂരിയുമായി ബന്ധപ്പെട്ടിരിക്കുന്നു.  

ചീറുമ്പ മൂത്തവളും ഇളയവളും ആദ്യം വസൂരി രോഗം വിതച്ചത് തമ്മപ്പന് (ശിവന്) തന്നെയായിരുന്നു. ആയിരമായിരം കോഴിത്തലയും ആനത്തലയും കൊത്തി രക്തം കുടിച്ചിട്ടും ദാഹം തീരാത്ത മൂര്‍ത്തികളെ ശിവന്‍ ഭൂമിയിലേക്കയച്ചു.  ചീറുമ്പക്ക് കെട്ടികോലമില്ലകാവിന്മുറ്റത്ത് കളം വരച്ചു പാട്ടുത്സവം നടത്തുകയാണ് പതിവ്.

കൊടുങ്ങല്ലൂർ ഭഗവതിയുടെ പ്രതിരൂപമാണ് കൂറുംബയും എന്നൊരു വിശ്വാസവും പരക്കെയുണ്ട്.

ശ്രീ കുറുംബ ഭഗവതി

കൊടുങ്ങല്ലൂർ മുതൽ മംഗലാപുരം വരെ തിയ്യ സമുദായം വ്യാപകമായി ആരാധിക്കുന്ന ഒരു ദേവതയാണ് ശ്രീ കുറുംബ ഭഗവതി. എങ്കിലും ആശാരിമാർ, തട്ടാന്മാർ, കൊല്ലന്മാർ മുക്കുവന്മാർ എന്നിവർ ദേവിയുടെ ആരാധകരാണ്. ശ്രീ കൂർമ്പ, ശ്രീ ചീർമ്പ, ചീറുമ്പ, ചേർമ തുടങ്ങിയ പേരുകളിലും ഈ ദേവി അറിയപ്പെടുന്നു.  

ഈ ദേവിക്ക് കെട്ടി കോലമില്ല.   എങ്കിലും കലശവും കാഴ്ചവെപ്പുമെല്ലാം ദേവിക്കുള്ള പ്രാര്ഥനകളാണ്. കൂർമ്പ കാവുകളിൽ  താലപ്പൊലിയാണ് മഹോത്സവ ചടങ്. അന്ന് ഊരുകളിൽ നിന്ന്  കലശമെഴുന്നെള്ളിപ്പും കാഴ്ചവരവും  തെയ്യാട്ടവും ഉണ്ടാകും. ഈ സമയത് കണ്ടാകര്ണന്, ദണ്ഡൻ, ഇളയ ഭഗവതി, വസൂരിമാല തുടങ്ങിയ തെയ്യങ്ങൾ അരങ്ങിലെത്തും.  വാസുകി, കാർക്കോടകൻ തുടങ്ങിയ നാഗത്താന്മാരെ കുറിച്ച വർണ്ണക്കളം ആയത്താർ മായിക്കുന്ന ചടങ്ങും പട്ടോല വായനയും അന്നാണ്  നടത്തുക.  പട്ടോല ദേവിയുടെ ജനന കഥയും ദാരിക വധവും എഴുന്നെള്ളി കുടികൊണ്ട കഥകളും കൊണ്ട് സമൃദ്ധമാണ്. ഭഗവതിക്ക് കളമെഴുതി ഇതേ കഥകൾ വിവരിക്കുന്ന കളംപാട്ട് പാടുന്നതും താലപ്പൊലി നാളിലാണ്. 

ഈ ദേവത രോഗങ്ങളുടെ ദേവതയാണ്. കുരു എന്നാൽ വസൂരി എന്നും അംബ എന്നാൽ ‘അമ്മ’ എന്നുമാണ് അർത്ഥം. വസൂരിയുമായി ബന്ധപ്പെട്ട് ആരാധിക്കപ്പെടുന്ന മാതൃദേവതയാണ് ശ്രീ കുറുംബ. പരമേശ്വരന്റെ തൃക്കണ്ണിൽ  നിന്ന് ജനിച്ച  ഈ ദേവത പരമേശ്വരനും ദേവന്മാർക്കും വസൂരി രോഗം വാരി വിതച്ചവളാണ്.

ആര്യനാട്ടിൽ നിന്ന് മലബാറിലേക്ക് തടിവഞ്ചിയിൽ സഞ്ചരിച്ച ദേവിയായിരുന്നു ചീരുംബ നാൽവർ എന്നാണ് ഐതിഹ്യം. ചീറുമ്പ മൂത്തവൾ, ഇളയവൾ, ദണ്ഡൻ, കണ്ടാകര്ണന് എന്നിവരാണ് ചീറുമ്പ നാൽവർ എന്നറിയപ്പെടുന്നത്.

കണ്ണൂക്കരയിലെ മാണിക്യകടവ് ചീറുമ്പയുടെ ആദ്യ ആരൂഢമായാണ് കരുതപ്പെടുന്നത്. തുടർന്ന് കനകത്തൂർ.  കണ്ണൂർ കനകത്തൂർ ശ്രീ കുറുമ്പക്കാവിലെ തിയ്യ സമുദായത്തിൽപ്പെട്ട കൊങ്കണ്ണൻ ആയത്താർ (പൂജകൻ) ആയിരുന്നു  ശ്രീകുറുമ്പയുടെ ആദ്യ ആയത്താർ.  

ഇതിന്റെ പിന്നിലെ ഐതിഹ്യം ഇങ്ങിനെയാണ്‌. വഴി നടന്നു ക്ഷീണിച്ച ദേവിക്കും പരിവാരത്തിനും  ഈയ്യനാടൻ എന്ന  തീയ്യനൊരുത്തൻ  ജന്മിയോട് അനുവാദം ചോദിക്കാതെ ഇളനീര് ഇട്ടുകൊടുത്തുവെന്നും  ഇതറിഞ്ഞു ക്രുദ്ധനായ കനകത്തൂർ  കൈക്കോളാൻ  എന്ന ജന്മി ഈയ്യനാടനെ വധിച്ചുവെന്നും വിവരമറിഞ്ഞ  ദേവി ഈയ്യനാടനെ  പുനർജനിപ്പിച്ചു  തന്റെ ആദ്യത്തെ  പൂജകൻ (ആയത്താർ) ആക്കിയെന്നുമാണ് പറയപ്പെടുന്നത്.   പതിനെട്ടര  കൂർമ്പ  കാവുകളാണ് ദേവിക്ക് മുഖ്യം. 

കുറുംബക്കാവിലെ പ്രധാന ആചാരക്കാരൻ ഭഗവതിയുടെ പ്രതിപുരുഷൻ ആയത്താർ ആണ്. മൂത്ത ഭഗവതിയുടെ ആയത്താരെ  മൂത്തോതി ആയത്താർ എന്നും ഇളയ ഭഗവതിയുടെ ആയത്താറെ ഇളയോതി ആയത്താർ എന്നും വിളിക്കുന്നു. ഇതേ പോലെ ദണ്ഡന് ദണ്ഡോതി ആയത്താർ എന്നും കണ്ടാകര്ണന് കർന്നോതി ആയത്താർ എന്നും പറയുന്നു. വിഷ്ണുമൂര്ത്തിക്കും ഗുളികനും വെളിച്ചപ്പാടുമാരാണ്‌ സ്ഥാനികർ. സ്ഥങ്ങളിൽ തെയ്യാട്ടം പതിവില്ല  എങ്കിലും പ്രധാന ദിവസങ്ങളിൽ  തെയ്യത്തിന്റെ ആയത്താർമാർ ഉറഞ്ഞാടി അനുഗ്രഹ വാക്യങ്ങൾ ഉരിയാടാറുണ്ട് .

Sree Kurumba Bhagavathi

Sri Kurumba Bhagwati is a deity widely worshiped by the Thiyya community from Kodungallur to Mangalore. This goddess is the goddess of disease. Kuru means smallpox and Amba means ‘mother’. Sri Kurumba is the mother goddess worshiped in connection with smallpox. Legend has it that Cheerumba Nalvar was a goddess who sailed from Aryanad to Malabar in a wooden boat. Kannur Kanakathoor The first ayathar of Sri Kurumba was the Konkannan ayathar belonging to the Thiyya community of Sri Kurumbakkavu.

ശ്രീ കുറുംബ ഭഗവതിയും – ചീറുമ്പ ഭഗവതിയും (തീയ്യരുടെ പരദേവത) തെയ്യങ്ങൾ.

ശ്രീ കുറുംബ ഭഗവതിയും – ചീറുമ്പ ഭഗവതിയും
(തീയ്യരുടെ പരദേവത)

പാർവ്വതീപരമേശ്വരന്മാരുടെ പൊന്മകളായ കാളിയും ദണ്ഡനും ഘണ്ഡാകർണ്ണനും ആനന്ദത്തിൽ ഭൂതഗണങ്ങളോടൊത്ത്‌ മദിച്ചുവാണു. എന്നാൽ ദണ്ഡനും ഘണ്ഡാകർണ്ണനും സ്വഭാവത്തിൽ അസുരഭാവം കൈവന്നു. ധർമ്മാധർമ്മങ്ങൾക്ക്‌ രക്ഷയില്ല എന്ന് മുക്കണ്ണൻ ഭയന്ന് ചിന്താമഗ്നനായി. തന്റെ പ്രിയതമന്റെ വിഷമത്തിൽ പാർവ്വതീദേവി അൽപം ദുഖിതയായി. ദേവിയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർത്തുള്ളികൾ അടർന്നുവീണു. വലത്തേ കണ്ണിൽ നിന്നും വീണ കണ്ണുനീർത്തുള്ളികൾ പെട്ടെന്ന് ദാരികവധത്തിനു അവതരിച്ച കാളിയെപ്പോലെ ഭീഭൽസമായിരുന്നു. എന്നാൽ ഇടത്തേ കണ്ണിൽ നിന്നു വീണ കണ്ണുനീർത്തുള്ളിയിൽ നിന്നും അവതരിച്ച ദേവിരൂപം ശാന്തത കൈക്കൊണ്ടവളായിരുന്നു. ഈ രണ്ട്‌ ദേവിമാർക്കും ഭഗവാൻ ശിവൻ കണ്ണിൽ നിന്ന് ചിതറിയുണ്ടായത്‌ കൊണ്ട്‌ ചിതർംബ – ചീറുമ്പ എന്ന് ഇരുവർക്കും പേരുവിളിച്ചു.

വലത്തെ കണ്ണിൽ നിന്ന് ജനിച്ചവൾ മൂത്തവൾ എന്നും ഇടത്തേക്കണ്ണിൽ നിന്ന് ജനിച്ചവൾ ഇളയവൾ എന്നും അഭിസംബോധന ചെയ്തു.
ഈ രണ്ട്‌ ദേവീരൂപത്തെയും കണ്ട ദണ്ഡനും ഘണ്ഡാകർണ്ണനും അമ്പേ ഭയപ്പെട്ട്‌ നിലവിളിച്ച്‌ പോയി. അഹംഭാവവും അഹങ്കാരവും നശിച്ച ഇവർ പെട്ടെന്ന് ഈ രണ്ട്‌ ദേവിമാരുടെ മുന്നിലും കൈകൂപ്പി നിന്ന് കരും അംബേ കരും അംബേ, എന്ന് മന്ത്രം ഉരുവിട്ട്‌ കൊണ്ട്‌ സേവിച്ച്‌ നിന്നു. അതിൽ സന്തോഷിച്ച ദേവിമാർ അവർക്ക്‌ അഭയം നൽകി. എന്നെന്നും ഈ രണ്ട്‌ ദേവിമാരുടെ കൂടെ സഹോദരഭാവത്തിൽ നിലനിൽക്കാമെന്നും പ്രതിജ്ഞ ചെയ്തു. അങ്ങനെ അന്നവർ ചൊല്ലിയ മന്ത്രമാണു പിന്നീടു ശ്രീ കരും അംബേ – ശ്രീ കുറുംബയായി മാറിയത്‌. ചീറുംബ മൂത്തവൾ, ചീറുംബ ഇളയവൾ, ദണ്ഡൻ, ഘണ്ഡാകർണ്ണനും ഈ നാലുപേരും ഒന്നിച്ച്‌ ചീറുംബ നാലവർ എന്ന് പ്രസിദ്ധരായ.

ചീറുമ്പ നാൽവരുടെ ഭൂമിയാത്ര

ശ്രീ മഹാദേവൻ തിരുവടി നല്ലച്ഛൻ ശ്രീ കുറുംബയെ ഭൂമിയിലേക്ക്‌ അയക്കാനൊരുങ്ങി. വൈശ്രമണന്റെ പുഷ്പകവിമാനം ഉപയോഗിച്ച്‌ ഭൂമിയിലേക്ക്‌ എത്തുവാൻ ആജ്ഞാപിച്ചു. അതിനു മറുപടിയായി ചീറുമ്പ, ഭഗവാൻ ആദിനാരായണന്റെ അവതാരമായ ഭാർഗ്ഗവരാമന്റെ മാനസക്ഷേത്രമായ ഭാരതഭൂമിയിലെ കേരളവും അതിനോട്‌ തൊട്ടുള്ള സഹ്യപ്രദേശവും എനിക്ക്‌ ഏറെ ഇഷ്ടമാണു.
അതുകൊണ്ട്‌ ആഴിയിൽ കൂടി യാത്രചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു. മഹാദേവൻ തിരുവച്ഛൻ എനിക്ക്‌ ഒരു മരക്കലം(മരക്കപ്പൽ) ഉണ്ടാക്കിത്തരണം. അങ്ങനെ തന്നെയാവട്ടെ പൊന്മകളേ വിശ്വകർമ്മാവിനെ വരുത്തി നിനക്ക്‌ ഇഷ്ടപ്പെട്ട മരം കൊണ്ട്‌ കപ്പൽ ഉണ്ടാക്കിക്കൊൾക. അതുപ്രകാരം ദേവി വിശ്വകർമ്മാവിനെ അന്വേഷിച്ചപ്പോൾ വിശ്വകർമ്മാവും കൂട്ടരുമെല്ലാം നാഗലോകത്ത്‌ വാസുകിക്ക്‌ ഒരു നാഗഗോപുരം പണിയാൻ വേണ്ടി പോയിരിക്കുകയാണെന്നറിഞ്ഞു.

അപ്പോൾ അവിടെ ജരയും നരയും ബാധിച്ച്‌ കണ്ണുകാണാൻ വയ്യത്ത ഒരു വൃദ്ധനായ വിശ്വകർമ്മാവിൽപ്പെട്ട ഒരുവൻ ദീനരോധനം മുഴക്കി ബോധമില്ലാതെ അവിടെ കിടക്കുന്നതായി ബോദ്ധ്യം വന്നു. ചീറുമ്പ ഭഗവതി അവനെ മൂന്നുപ്രാവശ്യം വിളിച്ചപ്പോൾ അവൻ വിളികേൾക്കുകയും ക്ഷണനേരം കൊണ്ട്‌ ഒരു യുവാവായിത്തീരുകയും ചെയ്തു. പണിയായുധങ്ങൾ എല്ലാമെടുത്ത് ‌ഹിമാലയം മുഴുവൻ നോക്കിയിട്ടും അമ്മയ്ക്കിഷ്ടപ്പെട്ട കപ്പലിനുള്ള മരം കിട്ടിയില്ല. എന്നാൽ പിതാവിന്റെ കൈലാസത്തിൽ ഏഴു മരങ്ങൾ കണ്ടു. കോപത്തോടെ അതിലൊരു വൃക്ഷം തരണമെന്ന് പിതാവിനോട്‌ പറഞ്ഞു. അല്ലയോ പിന്മകളേ ആ വൃക്ഷങ്ങളിൽ ഓരോ ശാഖകളിലും  താപസവൃന്ദങ്ങളും ആദി കിം പുരുഷന്മാരും ഭൂതഗണങ്ങളും താമസിക്കുന്നതാണു. അവർക്ക്‌ വിഘ്നം വരാതെ വൃക്ഷം മുറിച്ചെടുത്താലും. പൂർവ്വസ്ഥിതിയിൽ തന്നെ വൃക്ഷം നിലനിർത്താമെങ്കിൽ മുറിച്ചോളൂ. അപ്രകാരം സമ്മതിച്ച ദേവി വൃക്ഷത്തിലുള്ള എല്ലാ താമസക്കാരെയും അലോസമയത്തേക്ക്‌ മാറിനിൽക്കുവാൻ പറയുകയും തനിക്ക്‌ വേണ്ടുന്ന മരം മുറിച്ചെടുക്കുകയും തന്റെ കഴിവു കൊണ്ട്‌ മുറിച്ച വൃക്ഷം തഴുത്തു വളരുകയും പൂർവ്വസ്ഥിതിയിൽ ആകുകയും ചെയ്തു. അൽപദിവസം കൊണ്ട്‌ നാൽപത്തൊൻപത്‌ അറകളുള്ള വളരെ വിചിത്രവും സുന്ദരവുമായ ദേവലോകസമാനമായ ഒരു കപ്പൽ തീർത്തു.

ശിവൻ വിഷ്ണു ബ്രഹ്മാവ്‌ തുടങ്ങി എല്ലാ ദേവന്മാരുടെയും ശിൽപങ്ങൾ അതിൽ കൊത്തിയിട്ടുണ്ടായിരുന്നു. ശിൽപിക്ക്‌ കുറ്റിപൂജ മുതലായ പൂജകൾ കഴിച്ച്‌ കൈനിറയെ രത്നങ്ങൾ കൊണ്ടുള്ള സമ്മാനങ്ങൾ കൊടുത്ത്‌ അമ്ന കപ്പൽ ഏറ്റെടുത്തു. നല്ല ഒരു മുഹൂർത്തം നോക്കി കപ്പൽ സമുദ്രത്തിൽ ഇറക്കുവാൻ തീരുമാനിച്ചു. അങ്ങനെ ദേവന്മാരുടെ എല്ലാം സാന്നിദ്ധ്യത്തിൽ സൂര്യഭഗവാന്റെ തേരാളികളെക്കൊണ്ട്‌ കപ്പൽ തേരിൽ കെട്ടി സമുദ്രത്തിൽ എത്തിച്ചു.

അങ്ങനെ ചീറുമ്പ നാൽവർ ഭൂമിയിലേക്ക്‌ യാത്രയായി. ചീറുമ്പ എന്നത് ഒരു ദേവതയുടെ മാത്രം പേരല്ല. മൂത്തവളും ഇളയവളും ശ്രീമഹാദേവന്റെ തൃക്കണ്ണിൽനിന്നും ഒപ്പം ജനിച്ചു എന്ന് വിശ്വസിക്കുന്നു. പൊൻതേരും പൊൻചിലമ്പും നൽകി കീഴ്‌ലോകത്തേക്കു യാത്രയാക്കി. ദണ്ഡദേവൻ, ഘണ്ടാകര്ണന്, എന്നിവരെകൂടി സൃഷ്ടിച്ചു ചീർമ്പ നാൽവർ എന്നറിയപ്പെടുന്ന ഇവർ യാത്രയിൽ പുതിയഭഗവതിയെയും കണ്ടുമുട്ടുന്നുണ്ട്. ചീർമ സങ്കൽപം കേരളത്തിൽ മാത്രമല്ല ബംഗാളിലും ശീതള എന്നപേരിൽ ഈ ദേവതയെ ആരാധിച്ചു പോരുന്നുണ്ട്. കുളുർമ ലഭിക്കാനാണ് രണ്ടുപേരെയും കേരളത്തിലും ബംഗാളിലും ആരാധിച്ചുപോരുന്നത്. ചീറുമ്പയിൽ കണ്ണകി സങ്കൽപം ആരോപിക്കുന്നവരുണ്ട്.

എന്നാൽ രണ്ടുപേരുടേയും ചരിത്രങ്ങൾ ഭിന്നമാണ്. ചീറുമ്പയും ശ്രീകുരുംബയും ഒന്നുതന്നെയാണെന്നും ചിലർ പറയുന്നുണ്ട്. ചീറുമ്പമാർക്കു സർവ സാധാരണയായി കെട്ടിക്കോലമില്ല എങ്കിലും, അഞ്ചരക്കണ്ടി കാവിന്മൂലയിൽ മൂത്തവൾക്കും ഇളയവൾക്കും കെട്ടികൊലമുണ്ട്.

കൂറുമ്പ ഭഗവതി തെയ്യക്കോലം ഇറങ്ങുന്നതിന് മുൻപ് മനുഷ്യക്കുരുതി കഴിക്കണം എന്നുള്ളതുകൊണ്ട് ഇപ്പോള്‍ ഈ തെയ്യത്തിന് കെട്ടിക്കോലമില്ല

Videos

Chat Now
Call Now